Friday, November 9, 2012

കാത്തിരിപ്പ്

തുരങ്കത്തിനുള്ളില്‍ നിന്നും
ഇരുട്ടിനെ കീറിമുറിച്ചുകൊണ്ടെത്തുന്ന
ചൂളംവിളിക്ക് കാതോര്‍ത്ത്,
കറുപ്പിനെക്കാള്‍ കറുത്ത
ഒരു കല്‍ക്കരിത്തീവണ്ടി
ചീറിപ്പാഞ്ഞെത്തുന്നതും നോക്കി,
കവിളത്ത് കണ്ണീരുണങ്ങിപ്പിടിച്ച
ആരെങ്കിലുമൊക്കെ
പുറത്ത് കാത്തുനില്‍ക്കുന്നുണ്ടാവും.
അടുത്ത  നാളത്തെ പത്രത്തില്‍
ഒരു കോളത്തിലൊതുങ്ങാന്‍............

No comments:

Post a Comment