വഴിയരികിൽ
പൊട്ടാതെ കിടന്ന ഏറുപടക്കങ്ങളും
അയലത്തെ വീട്ടില്
ബാക്കിവന്ന ചോറും
അടുക്കളക്കരിപുരണ്ട
ഒറ്റനാണയക്കൈനീട്ടവും
കവിളത്തുണങ്ങിയ
കണ്ണീർക്കണിയും..
വിഷുവെന്നുമെത്തുന്നത്
മേടം രണ്ടിനായിരുന്നു.
പൊട്ടാതെ കിടന്ന ഏറുപടക്കങ്ങളും
അയലത്തെ വീട്ടില്
ബാക്കിവന്ന ചോറും
അടുക്കളക്കരിപുരണ്ട
ഒറ്റനാണയക്കൈനീട്ടവും
കവിളത്തുണങ്ങിയ
കണ്ണീർക്കണിയും..
വിഷുവെന്നുമെത്തുന്നത്
മേടം രണ്ടിനായിരുന്നു.